ടെഹ്റാൻ: ഹിജാബ് വിഷയം കത്തിനിൽക്കേ സൈനിക കമാന്റർ പെൺകുട്ടിയെ പീഡിപ്പിച്ചതിനെതിരെ വൻ കലാപം. ഇസ്ലാമിക വിഭാഗത്തിലെ രണ്ടു വിഭാഗങ്ങൾ തമ്മി ലുള്ള സംഘർഷം കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിൽ 36പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
സുന്നികൾക്ക് വൻ ഭൂരിപക്ഷമുള്ള സെഹദാൻ നഗരത്തിലാണ് ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് പള്ളിയുടെ പരിസരത്ത് തടിച്ചുകൂടിയ ജനങ്ങൾ കല്ലെറിഞ്ഞതോടെ പോലീസ് വെടിവെച്ചു. തുടർന്നുണ്ടായ കലാപത്തിൽ നിരവധി സർക്കാർ ഓഫീസുകളും പോലീസ് സ്റ്റേഷനും അഗ്നിക്കിരയായി.
ഷിയാ വിഭാഗത്തിൽപ്പെട്ട കമാൻഡർ സുന്നി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പി ച്ചതോടെ ജനങ്ങൾ അക്രമാസക്തരാവുകയായിരുന്നു. പതിനഞ്ചുകാരിയെയാണ് പ്രദേശത്തെ പോലീസ് സറ്റേഷനിൽവെച്ച് കമാന്റർ പീഡിപ്പിച്ചത്. ഹിജാബ് വിഷയത്തിൽ പ്രതിഷേധിച്ച 22 കാരിയായ മഹാസാ ആമിനി പോലീസ് സ്റ്റേഷനിൽ വെച്ച് കൊല്ലപ്പെ ട്ടതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ കൊലപാതകം നടന്നത്.
Comments