ബംഗളൂരു: കർണാടകയിൽ ഭാരത് ജോഡോ യാത്രയുമായി പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി വിവാദത്തിൽ. കർണാടകയുടെ പതാകയിൽ രാഹുലിന്റെ ചിത്രം പ്രിന്റ് ചെയ്തതാണ് വിവാദമായത്.കർണാടക പതാകയെ അപമാനിച്ച കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിയും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി. കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ജനങ്ങൾ പ്രതിഷേധിച്ചത്.
മഞ്ഞയും ചുവപ്പും നിറത്തിലുള്ള കർണാടകയുടെ പതാക കന്നഡയെയും കർണാടകത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇതിന് മുകളിലാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധിയുടെ പടം പ്രിന്റ് ചെയ്തത്.
കന്നഡ പതാകയിലെ ഫോട്ടോയെ ഞാൻ അപലപിക്കുന്നു. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരത്തിലിരുന്നപ്പോൾ അദ്ദേഹം കർണാടക പതാക മാറ്റി. അന്ന് എല്ലാ കന്നഡക്കാരും പ്രതിഷേധിച്ചു, പിന്നീട് അദ്ദേഹം അത് മാറ്റി. ഇപ്പോൾ, രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതാകയിൽ ഉൾപ്പെടുത്തിയത് നാണക്കേടാണെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക് ചൂണ്ടിക്കാട്ടി.
സംഭവത്തിൽ മാപ്പ് പറയില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു.കോൺഗ്രസ് മാപ്പ് പറയില്ല, ഇത് ഞങ്ങളുടെ കടമയാണ്, കന്നഡ പതാക ആരുടേയും സ്വത്തല്ല, കന്നഡ പതാകയിലും ഞങ്ങൾ നേതാക്കളുടെ ചിത്രം പതിപ്പിക്കാൻ തീരുമാനമെടുത്തു. മാപ്പ് പറയാൻ താൽപ്പര്യമില്ലെന്നായിരുന്നു പ്രതികരണം.
Comments