ശ്രീനഗർ : ജമ്മു കശ്മീർ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലിക്കാരനെ കാണാതായി.
ഉദയ്വാലയിലുള്ള വസതിയിലാണ് അദ്ദേഹത്തെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ ആളുകളിൽ നിന്ന് സഹായം തേടുമെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും ജമ്മുവിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു.
സ്വന്തം വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലാണ് ഉദ്യോഗസ്ഥനും കുടുംബവും താമസിച്ചിരുന്നത്.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോഹിയ. ഓഗസ്റ്റിലാണ് ലോഹ്യയെ ജമ്മുകശ്മീരിലെ ജയിൽ ഡിജിപിയായി നിയമിച്ചത്.
Comments