കൊച്ചി: കേരളത്തിൽ സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ ഈ റിപ്പോർട്ട് കൈമാറി. ഇവർ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
ഈ പട്ടികയിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുളള ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജൻസികൾ പരിശോധനിച്ച് വരികയാണ്. സംസ്ഥാന പോലീസിന്റെ നീക്കങ്ങളും പരിശോധനാ വിവരങ്ങളും അടക്കം ഈ ഉദ്യോഗസ്ഥർ ചോർത്തിക്കൊടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരടക്കം നിരീക്ഷണ വലയത്തിലാണ്.
പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള ഉദ്യോഗസ്ഥർ സംഘടനയ്ക്ക് വേണ്ടി പോലീസിലെ രഹസ്യാത്മക വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതിൽ നേരത്തെ മുതൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തി നൽകിയ സിവിൽ പോലീസ് ഓഫീസറെ അന്വേഷണത്തിന് ശേഷം പിരിച്ചു വിട്ടിരുന്നു. സമാനമായ ആരോപണത്തെ തുടർന്ന് മൂന്നാർ പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Comments