ന്യൂയോർക്ക്: ആഗോള ശാസ്ത്ര ഗവേഷണ രംഗത്തെ നൊബേൽ പുരസ്‌കാരം ഊർജ്ജതന്ത്ര മേഖലയിലെ മൂന്ന് പേർക്ക്. ക്വാണ്ടം ഫിസിക്‌സിലെ മുതിർന്ന ഗവേഷകരായ അലൈൻ ആസ്‌പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സീലിംഗർ എന്നിവരാണ് നൊബേൽ പുരസ്‌കാ രം പങ്കിട്ടത്.
അമേരിക്ക, ഓസ്ട്രിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണിവർ. ക്വാണ്ടം ടെക്‌നോളജി ഇൻഫർമേഷൻ-കംപ്യൂട്ടിംഗ് മേഖലയിലാണ് ഇവരുടെ പരിശ്രമം വിജയം കണ്ടത്. നൂതനമായ സാദ്ധ്യത കളാണ് മൂവരും ശാസ്ത്രലോകത്തിന് പരിചയപ്പെടു ത്തിയിരിക്കുന്നത്. ക്വാണ്ടം മേഖല യിലെ പുതുയുഗപ്പിറവി എന്നാണ് മൂവരുടേയും സംഭാവ നകളെ ശാസ്ത്രലോകം വിശേഷി പ്പിക്കുന്നത്.
2021ലും മൂന്ന് പേരാണ് ഊർജ്ജതന്ത്രത്തിൽ നൊബേൽ പങ്കിട്ടതെന്നതും യാദൃശ്ചികതയാണ്. സ്യൂകോറോ മനാബേ, ക്ലോസ് ഹേസൽമാൻ, ജിയോർജിയോ പാരിസി എന്നിവരാണ് ബഹുമതി പങ്കിട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്ന പ്രകൃതിയുടെ സങ്കീർണ്ണമായ ശക്തികളെക്കുറിച്ചാണ് മൂവരും നൂതന കണ്ടെത്തലുകൾ നടത്തിയത്.
ഈ വർഷത്തെ ആദ്യ നൊബേൽ പുരസ്‌കാരം വൈദ്യശാസ്ത്ര മേഖലയിൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നരവംശ ശാസ്ത്രമേഖലയിലെ ഗവേഷണത്തിന് സ്വീഡിഷ് ശാസ്ത്ര പ്രതിഭയായ സ്വാന്റേ പാബോയ്‌ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിയാണ്ടർതാൽ മനുഷ്യന്റെ ഡിഎൻഎയ്‌ക്ക് നിലവിലെ മനുഷ്യരുടെ ഡിഎൻഎയിലും സ്വാധീനമുണ്ടെന്ന കണ്ടെത്ത ലാണ് പാബോ നടത്തിയത്. രസതന്ത്രം, സാഹിത്യം, ഇക്കണോമിക്‌സ്, സമാധാന പരിശ്രമം എന്നീ മേഖലയിൽ വരും ദിവസങ്ങളിൽ നൊബേൽ പുരസ്‌കാരം പ്രഖ്യാപിക്കും.
Comments