ന്യൂഡൽഹി : പണം കടം വാങ്ങിയവരിൽ നിന്നും ഒളിച്ച് നടക്കുന്നതിന് ബുർഖ ധരിച്ച് നഗരത്തിൽ ഇറങ്ങിയ യുവാവിനെ നാട്ടുകാർ മർദ്ദിച്ചു. കുട്ടികളെ തട്ടികൊണ്ട് പോകാൻ എത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ ഇയാളെ മർദ്ദിച്ചത്. ഗോവണ്ടി സ്വദേശി ഷമീം അബ്ബാസ് ഷെയ്ഖിനാണ് മർദ്ദനം ഏറ്റത്. സ്ഥലത്തെത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തി. ധരാവിയിലാണ് സംഭവം .
മർദ്ദനത്തിൽ പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ഇയാളെ ഉദ്യോഗസ്ഥർ ഷാഹൂ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സഹോദരനെ കാണുന്നതിനായാണ് ഇയാൾ ധരാവിയിൽ എത്തിയത്. കടം വാങ്ങിയവർക്ക് പണം തിരിച്ച് നൽകാൻ സാധിക്കാത്തതിനാൽ അവരിൽ നിന്നും രക്ഷപ്പെടുന്നതിനായാണ് ബുർഖ ധരിച്ചത്. എന്നാൽ കുട്ടികളെ തട്ടികൊണ്ട് പോകാൻ എത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ മർദ്ദിക്കുകയായിരുന്നു.
ഇത് കണ്ടുകൊണ്ടുവന്ന അസിസ്റ്റന്റ് ഇൻസ്പെക്ടർ അമോൽ ചവാനാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ധരാവിയിലെ പലരിൽ നിന്നായി ഇയാൾ കടം വാങ്ങിയിരുന്നു. അവർക്ക് പണം നൽകുന്നതിനായി സഹോദരനോട് സഹായം അഭ്യർത്ഥിച്ച് പ്രദേശത്ത് എത്തിയതാണ് ഷമീം എന്ന് പോലീസ് പറഞ്ഞു.
Comments