ന്യൂഡൽഹി: ഡൽഹിയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. പോപ്പുലർഫ്രണ്ട് ഭീകരരായ അൻസാർ അലി, മുഹമ്മദ് സമുൻ എന്നിവരെ പ്രതി ചേർത്തുകൊണ്ടാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരോധനത്തിന് ശേഷവും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചതിനാണ് കേസ്.
ഡൽഹി ഖജൂരി ഖാസ് പോലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ നേരത്തെ ഷഹീൻബാഗ് പോലീസും കേസ് എടുത്തിരുന്നു. നിരോധിച്ച ശേഷവും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു, ക്രമസമാധാന നില തകർക്കാൻ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎപിഎ വകുപ്പ് പ്രകാരമാണ് കേസ്. നിലവിൽ ഇവർ ഒളിവിലാണ്.
ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി .
നേരത്തെ ഷഹീൻബാഗ് പോലീസ് സ്റ്റേഷനിലും പിഎഫ്ഐക്കെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു . എൻഐഎ പരിശോധന നടത്തി ഷാഹീൻബാഗിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനം അടച്ചുപൂട്ടിയതിന് ശേഷവും ഷഹീൻബാഗ്, ഓഖ്ല, ജാമിയ എന്നിവിടങ്ങളിൽ നിരോധിത സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തുകയും വർഗ്ഗീയ വേർതിരിവുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ് . സംഘടനയുടെ നിരോധനത്തിന് ശേഷം പോപ്പുലർഫ്രണ്ട് ഭീകരർ നടത്തുന്ന നീക്കങ്ങളും പ്രവർത്തനങ്ങളും അന്വേഷണ ഏജൻസികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
Comments