മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി ഡിആർഐ. 80 കോടി രൂപയുടെ 16 കിലോഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഘാന സ്വദേശിയായ യുവതിയോടൊപ്പം മലയാളിയും അറസ്റ്റിലായി.
കോട്ടയം അകലകുന്നം സ്വദേശി ബിനു ജോണാണ് അറസ്റ്റിലയത്. ഇയാളുടെ പക്കൽ നിന്നാണ് ഹെറോയിൻ കണ്ടെത്തിയത്. ട്രോളി ബാഗിലായിരുന്നു ലഹരി ഒളിപ്പിച്ചിരുന്നത്. ബിനുവിനെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് ഘാന സ്വദേശിനിയെയും പിടികൂടിയത്.
കൊച്ചിയിൽ നിന്നും 1400 കോടി രൂപയുടെ ഹെറോയിൻ നാവിക സേന പിടികൂടിയിരുന്നു. ബോട്ട് പരിശോധനയ്ക്കിടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഇറാനിയൻ പൗരന്മാരെയും നാവിക സേന പിടികൂടിയിട്ടുണ്ട്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് വൻ ലഹരിവേട്ടയിലേക്ക് വഴിവെച്ചത്.
Comments