ന്യൂഡൽഹി: രാജ്യമൊട്ടാകെ ഡിജിറ്റൽ കറൻസി സംവിധാനമൊരുക്കാൻ റിസർവ്വ് ബാങ്ക്. ഇ-റുപ്പീ സംവിധാനം നിശ്ചിത മേഖലകളിൽ ഉടൻ നടപ്പാക്കുമെന്ന് റിസർവ്വ് ബാങ്ക് വ്യക്ത മാക്കി. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(സിബിഡിസി) എന്നപേരിൽ കൺസപ്റ്റ് നോട്ടും പുറത്തിറക്കിയതായി റിസർവ്വ് ബാങ്ക് അറിയിച്ചു. കറൻസി എങ്ങനെയാണോ ലീഗൽ ടെണ്ടറായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് അതുപോലെ തന്നെ രൂപ ഡിജിറ്റൽ രൂപത്തി ലുള്ളതാണ് ഇ-റുപ്പിയെന്നും ആർബിഐ അറിയിച്ചു. ഏത് പണമിടപാടിനും ഈ മാർഗ്ഗം ഉപയോഗിക്കാമെന്നും ആർബിഐ അറിയിച്ചു. ഇന്ത്യയ്ക്ക് വെളിയിലേയ്ക്കും തിരിച്ചും സാമ്പത്തിക വിനിമയത്തിന് ഏറ്റവും സുരക്ഷിത മാർഗ്ഗമായി ഇ-റുപ്പീ മാറുമെന്നും ആർബിഐ വിശദമാക്കി.
ഡിജിറ്റൽ രൂപയുടെ ഗുണവും പ്രത്യേകതകളും അതാത് സമയത്ത് ഉപഭോക്താക്കളിലെ ത്തിക്കും. രാജ്യമൊട്ടാകെ ഡിജിറ്റൽ റൻസി ബോധവൽക്കരണം കൂടുതൽ കാര്യക്ഷമ മാക്കും. എല്ലാ ബാങ്കിംഗ് സേവനത്തിനും ഡിജിറ്റൽ കറൻസി ഉപയോഗിക്കാം. സുരക്ഷി തവും വിശ്വസനീയവുമായ അന്താരാഷ്ട്ര -തദ്ദേശീയ പണമിടപാടാണിതെന്ന് ഉപഭോക്താ ക്കളെ മനസ്സിലാക്കിയ്ക്കാൻ നടപടികൾ സ്വീകരിച്ചതായും ആർബിഐ അറിയിച്ചു.
നിലവിലെ കറൻസി സംവിധാനത്തിൽ ഉടനെ മാറ്റമുണ്ടാകില്ല. പക്ഷെ അതേ ഉപഭോക്താ വിന് ഡിജിറ്റൽ കറൻസി വഴിയും ഇടപാട് നടത്താവുന്ന ദ്വിമുഖ സംവിധാനം ഉടൻ തയ്യാറാ കുമെന്നും ആർബിഐ അറിയിച്ചു. ഡിജിറ്റൽ സേവനം ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടന്ന് അതിലേയ്ക്ക് മാറാവുന്നതാണ്. അല്ലാത്തവർക്ക് കാലക്രമത്തിൽ അതിലൂടെ ഇട പാടുകൾ നടത്താൻ സാവകാശം ലഭിക്കുമെന്നും ആർബിഐ പറഞ്ഞു.
Comments