ന്യൂഡൽഹി: പാക് അധീന കശ്മീരിലേയ്‌ക്ക് അമേരിക്കൻ അംബാസഡറുടെ ഔദ്യോഗിക യാത്ര നടന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. അമേരിക്കൻ അംബാസഡർ ഡൊണാൾഡ് ബ്ലൂംസാണ് മൂന്ന് ദിവസത്തെ ഔദ്യോഗിക യാത്ര നടത്തിയത്. ഇന്ത്യയിൽ നിന്ന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തു വെച്ച് ആസാദ് ജമ്മുകശ്മീർ എന്ന പ്രയോഗം നടത്തിയതിലെ പ്രതിഷേധവും ഇന്ത്യ അമേരിക്കയെ അറിയിച്ചു.
പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശം അന്താരാഷ്‌ട്രതലത്തിൽ തന്നെ തർക്കപ്രദേശമാണ്. ഇത്തരം മേഖലയിൽ ഒരു രാജ്യത്തിന്റെ പ്രതിനിധി എത്തുന്നത് തികഞ്ഞ നിയമ ലംഘനമാണ്. പ്രദേശത്ത് അമേരിക്കയുടെ പ്രതിനിധി എത്തുന്നത് ആരുടെ അനുവാദത്തിലാണെന്ന് വ്യക്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ-പാക് തർക്കം രൂക്ഷമാക്കാൻ മാത്രമേ സന്ദർശനം ഉപകരിക്കൂ എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
കാലങ്ങളായി തർക്കപ്രദേശമാണ് പിഒകെ എന്ന അധിനിവേശ കശ്മീർ. കഴിഞ്ഞ 9 മാസത്തിനിടെ 6 ഇന്ത്യക്കാരാണ് പാകിസ്താന്റെ പിടിയിലായിരിക്കേ കൊല്ലപ്പെട്ടത്. ഇതിൽ 5 പേരും മത്സ്യതൊഴിലാളികളാണ്. ആറുപേരും ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും പാകിസ്താൻ പ്രതികാരം ചെയ്യുകായിരുന്നുവെന്നും ഇന്ത്യ ആരോപിച്ചു.
ഇന്ത്യയ്‌ക്കെതിരായ എല്ലാ നുഴഞ്ഞുകയറ്റവും വിധ്വംസക പ്രവർത്തനങ്ങളും പാകിസ്താൻ നടത്തുന്നത് അധിനിവേശ കശ്മീർ കേന്ദ്രീകരിച്ചാണെന്ന് മറക്കരുതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. മനുഷ്യാവകാശ വിഷയത്തിലും ഗ്രാമീണ സേവന മേഖലയിലും സഹായമെത്തിക്കാനാണെന്ന അമേരിക്കയുടെ വിശദീകരണത്തെ ഇന്ത്യ തള്ളി.
പാകിസ്താന് ആയുധവും എഫ്-16 വിമാനവും നൽകാനുള്ള ജോ ബൈഡന്റെ തീരുമാനത്തെ എസ്.ജയശങ്കർ അമേരിക്കയിൽ നിന്നുകൊണ്ട് വിമർശിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം. അമേരിക്കൻ അംബാസഡർ പാക് അധീന കശ്മീർ സന്ദർശിക്കുന്നത് പാകിസ്താന്റെ അധിനിവേശ രീതികൾക്ക് അന്താരാഷ്‌ട്ര പിന്തുണ നൽകുന്നതിന് തുല്യമാണെന്നും വിദേശകാര്യവകുപ്പ് ചൂണ്ടിക്കാട്ടി.
കാലങ്ങളായി തർക്കപ്രദേശമാണ് പിഒകെ എന്ന അധിനിവേശ കശ്മീർ. ഇന്ത്യയ്‌ക്കെതിരായ എല്ലാ നുഴഞ്ഞുകയറ്റവും വിധ്വംസക പ്രവർത്തനങ്ങളും പാകിസ്താൻ നടത്തുന്നത് അധിനിവേശ കശ്മീർ കേന്ദ്രീകരിച്ചാണെന്നും ഇന്ത്യ ആരോപിച്ചു. മനുഷ്യാവകാശ വിഷയത്തിലും ഗ്രാമീണ സേവന മേഖലയിലും സഹായമെത്തിക്കാനാണെന്ന വിശദീകരണത്തെ ഇന്ത്യ തള്ളി.
പാകിസ്താന് ആയുധവും എഫ്-16 വിമാനവും നൽകാനുള്ള ജോ ബൈഡന്റെ തീരുമാനത്തെ എസ്.ജയശങ്കർ അമേരിക്കയിൽ നിന്നുകൊണ്ട് വിമർശിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം. അമേരിക്കൻ അംബാസഡർ പാക് അധീന കശ്മീർ സന്ദർശിക്കുന്നത് പാകിസ്താന്റെ അധിനിവേശ രീതികൾക്ക് അന്താരാഷ്‌ട്ര പിന്തുണ നൽകുന്നതിന് തുല്യമാണെന്നും വിദേശകാര്യവകുപ്പ് ചൂണ്ടിക്കാട്ടി.
Comments