ന്യൂഡൽഹി: വിമുക്ത ഭടനായ ഭർത്താവ് കേണൽ എച്ച് കെ സുച്ദേവ് എഴുതിയ പുസ്തകങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി ഭാര്യ ഉമ. വിഭജന കാലത്തെ അനുഭവങ്ങൾ ഉൾപ്പെടെ കോർത്തിണക്കിയ മൂന്ന് പുസ്തകങ്ങളാണ് പ്രധാനമന്ത്രിക്ക് അവർ സമ്മാനിച്ചത്. കേണൽ സുച്ദേവിനെക്കുറിച്ച് അഭിമാനം തോന്നുന്നു എന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.
പ്രധാനമന്ത്രിയോടൊപ്പമുള്ള കൂടിക്കാഴ്ചയിൽ അനന്തിരവനും മുൻ കരസേനാ മേധാവിയുമായ ജനറൽ ദേവ് പ്രകാശ് മാലിക്കും അവർക്കൊപ്പമുണ്ടായിരുന്നു. സുച്ദേവ് ധീരനായിരുന്നു. അദ്ദേത്തിന്റെ ഓജസ്സോടുകൂടിയ ആത്മാവ് താങ്കളുടെ കൂടെ എന്നും ഉണ്ടായിരിക്കുമെന്ന് ഭാര്യയോട് പ്രധാനമന്ത്രി സൂചിപ്പിച്ചു.
സുച്ദേവ് എഴുതിയ മൂന്ന് പുസ്തകമാണ് ലഭിച്ചത്. അതിൽ രണ്ടെണ്ണം ഗീതവുമായി ബന്ധപ്പെട്ടവയാണ്. ഒരെണ്ണം രക്തവും കണ്ണീരും എന്ന തലക്കെട്ടോടു കൂടി അദ്ദേഹത്തിന്റെ അനുഭവങ്ങളെ കുറിച്ചെഴുതിയ വിവരങ്ങളടങ്ങിയ പുസ്തകമാണ്. വിഭജന കാലത്തിലെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.
വിഭജനം മൂലം യാതനകൾ അനുഭവിക്കുകയും, ജീവിതം കെട്ടിപ്പടുക്കാൻ കഷ്ടപ്പെടുകയും, ദേശീയ പുരോഗതിക്കായി സംഭാവന നൽകുകയും ചെയ്തവർക്കായി ആദര സൂചകമായി ഓഗസ്റ്റ് 14ന് വിഭജനത്തിന്റെ അനുസ്മരണ ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments