ലക്നൗ : ഉത്തർപ്രദേശിൽ മതമൗലികവാദികളുടെ പിടിയിൽ നിന്നും മദ്രസകൾ മോചിക്ക പ്പെടുന്നു. കർശന നിയന്ത്രണം മദ്രസാ നിയമങ്ങളിൽ വന്നതോടെ അനധികൃത മദ്രസകൾ ക്കെല്ലാം പൂട്ടുവീണിരിക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ നിർബന്ധിത മതപഠനം നടത്തി യിരുന്ന മദ്രസകളാണ് പൂട്ടിയത്. ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ നിരവധി പേർ പിടിയിലായതോടെയാണ് പല കേന്ദ്രങ്ങളും പൂട്ടേണ്ടിവന്നത്. പ്രദേശിക മുസ്ലീം സമൂഹത്തെ ഭീഷണിപ്പെടുത്തിയിരുന്ന മതമൗലിക നേതാക്കൾ നടത്തിയിരുന്ന നിർബന്ധിത പണപ്പിരിവും അനധികൃതമായി പണംവന്നിരുന്നതും ഇല്ലാതായെന്നാണ് റിപ്പോർട്ട്. ഇതിനിടെ പ്രവർത്തിച്ചിരുന്ന മദ്രസകളിൽ ജോലി ചെയ്തിരുന്ന മതപണ്ഡിതന്മാരിൽ ജോലി നഷ്ടപ്പെട്ട വർക്ക് ഉചിതമായ സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് യോഗി സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മതപ ഠനം ഒരു തൊഴിലല്ലെന്നും അതാത് മതത്തിനുള്ളിലാണ് അതുമായി ബന്ധപ്പെട്ട സംവിധാനം ഒരുക്കേണ്ടതെന്നും സർക്കാർ തൊഴിൽവകുപ്പ് മുന്നേ ഉത്തർപ്രദേശിൽ നിർദ്ദേശം നൽകിയിരുന്നു. അയ്യായിരം മദ്രസ അദ്ധ്യാപകർക്ക് നിലവിൽ ജീവിക്കാൻ മാർഗ്ഗമില്ലെന്ന് കാണിച്ച് സർക്കാറിന് നിവേദനം സമർപ്പിച്ചിരുന്നു. മതപഠനം നിർബന്ധി തമല്ലെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. നല്ല നിലയിൽ നടക്കുന്ന മദ്രസകളിൽ ശാസ്ത്രവിഷയങ്ങളും കണക്കും പഠിപ്പിക്കണമെന്നത് നിർബന്ധിതമാ ക്കിയതോടെ മതമൗലികവാദികളുടെ പിടി ഏറെക്കുറെ അയഞ്ഞിരി ക്കുകയാണ്. അതാത് മതത്തിൽപ്പെട്ടവർ പ്രാഥമിക വിദ്യാഭ്യാസത്തിനാണ് ഊന്നൽ നൽകേണ്ടത് എന്ന വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്.
കൃത്യമായ പരിശോധനയും ജനകീയ സർവ്വേയും നടക്കുന്നതിനാൽ സാധാരണക്കാർ ക്കിടയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അതീവ ശ്രദ്ധയാണ് ചെലുത്തുന്നത് എന്നതിനാൽ മതപരമായ എതിർപ്പ് ഇല്ലാതാവുകയാണ്.
Comments