ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ ദിനം ഇന്ന്. ലോകോത്തര നിലവാരത്തിലേയ്ക്ക് ആത്മനിർഭരമായി പറന്നുപൊങ്ങുന്ന വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ പ്രദർശന ത്തിനാണ് ഇത്തവണ രാജ്യം സാക്ഷിയാകാൻ പോകുന്നത്. സ്ഥിരമായി വ്യോമസേന ദിന പരിപാടികൾ നടത്താറുള്ള ഗാസിയാബാദിലെ ഹിൻഡോൺ വ്യോമതാവളത്തിന് പകരം ചണ്ഡീഗഡിലെ സുഖ്നയിലാണ് ഇത്തവണ പ്രദർശനം നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സംയുക്ത സൈനിക മേധാവി ലഫ്റ്റനൻറ് ജനറൽ അനിൽ ചൗഹാൻ, മറ്റ് സൈനിക മേധാവികൾ എന്നിവരും വ്യോമസേനാ ദിനാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
— Indian Air Force (@IAF_MCC) October 8, 2022
വിവിധ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് ഇന്ന് വ്യോമപ്രദർശനത്തിന് അണിചേരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ എ . രഥിയുടെ നേതൃത്വത്തിൽ 74 വിമാനങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ തേജസ്സ്, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രചണ്ഡ് ലൈറ്റ് വെയ്റ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുകൾ, റഫേൽ, മിഗ്-21 എന്നിവയും പ്രദർശനത്തിനുണ്ടാകുമെന്നാണ് വ്യോമസേന അറിയിച്ചു.
90 years of Indian Air Force.
Detailed planning, precision and coordination : the three major requirements for a good flypast.
IAF preparations are in full swing for the aerial symphony on 08 Oct 22 over Sukhna Lake, Chandigarh.
📸 – AVM PS Karkare pic.twitter.com/DVmN3eL2tG
— Indian Air Force (@IAF_MCC) October 5, 2022
1932ൽ ബ്രിട്ടീഷ് സേനയുടെ ഭാഗമായി ആരംഭിച്ച വ്യോമസേന ഇന്ന് നവതിയുടെ നിറവിൽ. ഒന്നര ലക്ഷം ഉദ്യോഗസ്ഥരും 1800 ലേറെ വിമാനങ്ങളുമായി ഇന്ത്യ ലോകശക്തിയായി മാറുകയാണ്. സ്വന്തമായി നിർമ്മിച്ച് ലോകരാഷ്ട്രങ്ങൾക്ക് വരെ വിൽപ്പന നടത്തുന്ന തേജസ്സ് ഫൈറ്റർ ജെറ്റും, പ്രചണ്ഡ് ലൈറ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുമാണ് ഇത്തവണ താരമാകുന്നത്. കഴിഞ്ഞ വർഷം റഫേലിൽ നിറഞ്ഞ വ്യോമപ്രദർശനം ഇത്തവണ ഇന്ത്യയുടെ തദ്ദേശീയ കരുത്തിൽ ആകാശത്തെ പ്രകമ്പനം കൊള്ളിക്കും.
Comments