ന്യൂഡൽഹി: നിരോധനത്തിന് പിന്നാലെ ഭീകരാക്രമണ ഭീഷണിയുമായി ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്. മഹാരാഷ്ട്ര ബിജെപി എംഎൽഎ വിജയ് ദേശ്മുഖിനാണ് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് മോഹ്ദ് ഷാഫി ബിരാജ്ദറിനെതിര എംഎൽഎ പരാതി നൽകി.
പോപ്പുലർ ഫ്രണ്ടിൽ നിന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്താണ് എംഎൽഎയ്ക്ക് ലഭിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രവും ശ്രീകൃഷ്ണ ജന്മഭൂമിയുമുൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ചാവേർ ആക്രമണത്തിൽ തകർക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും കത്തിൽ ഭീഷണിയുണ്ട്.
സംഭവത്തിൽ സോലാപൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കത്ത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം വേഗത്തിലാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളാണോ ഇതിന് പിന്നിലുള്ളതെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. നിരോധനത്തിന് പിന്നാലെ നിരവധി തവണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആക്രമണ ഭീഷണി മുഴക്കി പോപ്പുലർ ഫ്രണ്ട് രംഗത്ത് വന്നിരിക്കുന്നത്.
Comments