ന്യൂഡൽഹി: ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ആപ്പിൾ ഐഫോണിന്റെ കയറ്റുമതിയിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിൽ മുതലുള്ള അഞ്ച് മാസങ്ങളിൽ 100 കോടിയിലധികം ഐഫോണുകളാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. ഇതോടെ ഇന്ത്യ ഇലക്ട്രോണിക്‌സ് ഉത്പാദന രംഗത്ത് ശക്തിയാർജ്ജിക്കുകയാണെന്നും ഇന്ത്യ വൈകാതെ തന്നെ ആഗോള തലത്തിൽ വൻ ഉത്പാദന കേന്ദ്രമായി മാറുമെന്നും ഇലക്ട്രോണിക്‌സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
യൂറോപ്പ്, മദ്ധ്യേഷ്യ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് അധികവും ഐഫോണുകൾ കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം കയറ്റുമതി 250 കോടി ഡോളറായി ഉയരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 130 കോടി ആയിരുന്നു.
ഇന്ത്യയിൽ വളർന്നു വരുന്ന ഇലക്ട്രോണിക്‌സ് മേഖല ചൈനയ്‌ക്ക് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിന്റെ ഫാക്ടറി ആയി മാറ്റാനുള്ള ശ്രമത്തിലാണ് .കേന്ദ്ര സർക്കാർ. നിലവിൽ ഇന്ത്യയിൽ ഐഫോൺ ഉത്പാദനത്തിന്റെ ചെറിയ തോതിൽ മാത്രമാണ് നടക്കുന്നത്. നേരത്തെ ആപ്പിൾ ഐഫോണുകൾ ചൈനയിൽ മാത്രമാണ് നിർമ്മിച്ചിരുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ യുഎസ് വിരുദ്ധ നിലപാട് കാരണമാണ് ഉതാപാദന കേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ ആപ്പിൾ കമ്പനി ആലോചിക്കുന്നത്. സേവനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയെ ഉത്പാദന മേഖലയിൽ കരുത്താർജ്ജിക്കാനുള്ള അവസരമാണിതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വിവിധ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് വഴി കാരണമാകും.
ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, വിസ്ട്രൻ കോർപ്, പെഗട്രെൺ കോർപ് എന്നീ കമ്പനികളാണ് നിലവിൽ ദക്ഷിണേഷ്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യ ഏകദേശം 30 ലക്ഷം ഐഫോണുകൾ നിർമ്മിച്ചിരുന്നു.
Comments