മുംബൈ: ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്ധവ് താക്കറെ-ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളുടെ തർക്കം തുടരുന്നതിനിടൊണ്് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക നടപടി. കമ്മീഷന്റെ അന്തിമ തീരുമാനം ഉണ്ടാവുന്നത് വരെ ഉദ്ധവിനോ ഷിൻഡെയ്ക്കോ പാർട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കാൻ കഴിയില്ല
തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം നിർണായകമായിരിക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ വിഭാഗത്തിന് പിന്തുണ നൽകിയതോടെ ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
ആരാണ് യഥാർഥ ശിവസേന എന്ന് തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇടപെടാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ചിഹ്നം മരവിപ്പിച്ചത്. ചിഹ്നം മരവിപ്പിച്ചതോടെ മുംബൈ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും.
Comments