അഹമ്മദാബാദ്: ഹിന്ദുവിരുദ്ധ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ.കംസന്റെ പിൻമുറക്കാരെ ഇല്ലാതാക്കാൻ ദൈവം അയച്ചതാണ് തന്നെയെന്ന് കെജ്രിവാൾ പറഞ്ഞു.വഡോദരയിൽ ആംആദ്മി പ്രചാരണ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിലെ റാലികളിൽ പങ്കെടുക്കുകയാണ് കെജ്രിവാൾ.
ബിജെപി നേതാക്കളെ അസുരനായ കംസന്റെ പിന്മുറക്കാരെന്നാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. ദൈവങ്ങളെ അപമാനിക്കുന്ന ഇവർ കംസന്റെ പിന്മുറക്കാരണ്. ഞാൻ മതവിശ്വാസിയാണ്.ജന്മാഷ്ടമി ദിനത്തിലാണ് ജനിച്ചത്. കംസന്റെ പിന്മുറക്കാരെ ഇല്ലാതാക്കാൻ ദൈവം അയച്ചതാണ് എന്നെ എന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർണ്ണം പൂർത്തിയാക്കിയാൽ ഗുജറാത്തിൽ നിന്ന് സൗജന്യ തീർത്ഥാടനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം റാലിയിൽ പങ്കെടുക്കവേ വാഗ്ദാനം ചെയ്തു. നേരത്തെ ആംആദ്മി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പശു സംരക്ഷണത്തിനായി ഒന്നിന് 40 രൂപ വീതം ദിനംപ്രതി നൽകുമെന്നും എല്ലാ ജില്ലകളിലും പശുസംരക്ഷണകേന്ദ്രം സ്ഥാപിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ഹിന്ദുമതത്തിൽ നിന്ന് ബുദ്ധയിസത്തിലേക്ക് ആയിരക്കണക്കിനാളുകളെ മതപരിവർത്തനം ചെയ്ത പരിപാടിയിൽ കെജ്രിവാളിന്റെ അടുത്ത അനുനായികൾ പങ്കെടുത്തിരുന്നു. ഹിന്ദു ദൈവങ്ങൾക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി വിദ്വേഷകരമായ പ്രസ്താവനകളാണ് കെജ്രിവാളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
Comments