പത്തനംതിട്ട:പത്തനംതിട്ട ഇലന്തൂരിൽ ലോട്ടറി വിൽപ്പനക്കാരായ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കൊല്ലപ്പെട്ട സ്ത്രീകളെ തിരുവല്ലയിൽ എത്തിച്ചത് വൻ പ്രതിഫലം വാഗ്ദാനം നൽകിയാണ്.
ലോട്ടറി വിൽപ്പന തൊഴിലാളികളും നിർധനരുമായ സ്ത്രീകൾക്ക് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഇവരോട് പറഞ്ഞത്.
അതേസമയം ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റോസ്ലിൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പങ്കാളി വെളിപ്പെടുത്തി. എന്നാൽ റോസിലിന്റെ കൂടെ താമസിച്ചിരുന്ന സജീഷിന്റെ ഇടപെടൽ സംശയം ജനിപ്പിക്കുന്നതായും മകൾ മഞ്ജു ആരോപിച്ചു.
തൃശൂർ വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയിൽ ലോട്ടറി കച്ചവടം നടത്തി വരവെയാണ് മനുഷ്യബലിയുടെ ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയോട് കട്ടിലിൽ കെട്ടിയിട്ടത് പോലെ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തലയ്ക്ക് അടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയത്. കഴുത്തറത്ത് രഹസ്യഭാഗത്ത് കത്തി കുത്തി കയറ്റി രക്തം പുറത്തേക്ക് ചീറ്റിക്കുകയായിരുന്നു.തുടർന്ന് ഈ രക്തം ശേഖരിച്ച് ദമ്പതികളുടെ വീടിന് ചുറ്റും തളിക്കുകയായുരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Comments