തിരുവനന്തപുരം: കേരളത്തിലെ തിരോധാന കേസുകളിലെ അന്വേഷണം വേഗത്തിലാക്കാൻ ഡിജിപിയുടെ നിർദ്ദേശം.പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടക്കുന്നതുമായി കേസുകളുടെ വിശദാംശങ്ങൾ നൽകാൻ ജില്ല പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.പത്തനംതിട്ട ഇലന്തൂരിലെ മനുഷ്യ കുരുതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ഇന്ന് രാവിലെയാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് മനുഷ്യബലിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ഇലന്തൂർ താമസിക്കുന്ന ദമ്പതിമാരായ ഭഗവൽ സിംഗും ലൈലയും പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് മനുഷ്യബലിയ്ക്ക് പിന്നിൽ.മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ദമ്പതിമാരെ ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നു.
കടവന്ത്ര സ്വദേശിയായ പത്മ,തമിഴ്നാട് സ്വദേശിയായ റോസ്ലി എന്നിവരെയാണ് തലയറുത്ത് കൊന്നത്.ലോട്ടറി വിൽപ്പന തൊഴിലാളികളും നിർധനരുമായ സ്ത്രീകൾക്ക് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
Comments