കണ്ണൂർ: പരിയാരത്ത് വിദ്യാർത്ഥിനിയ്‌ക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച് നൽകിയ കായികാദ്ധ്യാപകൻ പോക്‌സോ കേസിൽ പിടിയിൽ.ഓലയമ്പാടി സ്വദേശി കെ.സി. സജീഷിനെയാണ് പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മുൻ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.
പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചിരുന്നു.
ജില്ലയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതാണ് റിപ്പോർട്ട്. മാതമംഗലത്ത് ഒൻപതുകാരിയെ പീഡനത്തിനിരയാക്കിയ ചുമട്ടുതൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരത്തൊടിയിൽ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. ചൈൽഡ്‌ലൈൻ സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
Comments