ബംഗളൂരു: വിദ്യാലയങ്ങളുൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ സ്ത്രീകൾ ഹിജാബ് ധരിക്കാതെയെത്തുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ. ഹിജാബ് എന്നത് തീർത്തും മതവിഷയമാണ്. ഇത് ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഷഫീഖുർ വ്യക്തമാക്കി. ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ട വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാം മതത്തിൽ സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണം. സ്ത്രീകൾ എപ്പോഴും പർദ്ദ ധരിക്കണം. അതില്ലാതെ ചന്തയിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പോകരുത്. ഇത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. സ്ത്രീകളെ ദുർനടപ്പുകാരാക്കും. ഇന്ന് ഹിജാബ് നിർബന്ധമല്ലെന്നാണ് പറയുന്നത്. ഇത് ഇസ്ലാം മാത്രമല്ല മൊത്തം സമൂഹം തന്നെ നശിക്കുന്നതിന് കാരണമാകുമെന്നും ഷഫീഖുർ റഹ്മാൻ വ്യക്തമാക്കി.
സുപ്രീംകോടതി രണ്ടംഗ ബെഞ്ചാണ് ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ വിശാല ബെഞ്ചിന് വിട്ടത്. വാദം പൂർത്തിയായ ശേഷം ബെഞ്ചിൽ രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. ഇതേ തുടർന്ന് ആയിരുന്നു വിശാല ബെഞ്ചിന് വിടാൻ തീരുമാനിച്ചത്.
Comments