ലക്നൗ: കർവാ ചൗത്ത് ആചരിക്കുന്ന ഹിന്ദു സ്ത്രീകളെ അപമാനിച്ച മതതീവ്രവാദിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. ഷാമിൽ സ്വദേശി മുഹമ്മദ് നവാബിനെയാണ് നാട്ടുകാർ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചത്. ഹിന്ദു സംഘടനകളുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
ഫേസ്ബുക്കിലൂടെയായിരുന്നു ഇയാൾ കർവാ ചൗത്ത് ആചരിക്കുന്ന സ്ത്രീകളെ അപമാനിച്ചത്. തനിക്ക് വേണ്ടി ഹിന്ദു സ്ത്രീകൾ കർവാ ചൗത്ത് ആചരിക്കണമെന്നായിരുന്നു നവാബിന്റെ പോസ്റ്റ്. കർവാ ചൗത്ത് ആചരിക്കുന്നവർക്ക് രണ്ടായിരം രൂപയുടെ സാരിയോ സൽവാറോ വാങ്ങി നൽകുമെന്ന് ആയിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പുറമേ ഹിന്ദു സ്ത്രീകൾക്ക് വർഷം മുഴുവൻ റീ ചാർജ് ചെയ്ത് നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ പോസ്റ്റ് പ്രദേശവാസികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സംഭവം ചോദ്യം ചെയ്യുകയായിരുന്നു.
പ്രദേശവാസികളോട് നവാബ് തട്ടിക്കയറി. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തോന്നുന്നതെല്ലാം എഴുതുമെന്നായിരുന്നു നവാബ് പറഞ്ഞത്. ഇതോടെ നാട്ടുകാർ കൈകാര്യം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തിയിരുന്നു. തുടർന്ന് ഇയാളെ നാട്ടുകാർ പോലീസിന് കൈമാറി.
കരംഗയിൽ തുണിക്കട നടത്തിവരികയാണ് നവാബ്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.
Comments