അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി. തന്റെ ട്വിറ്ററിലൂടെയാണ് രണ്ട് സ്ഥാനാർത്ഥികളുടെ പേരുകൾ ഒവൈസി വെളിപ്പെടുത്തിയത്. അഹമ്മദാബാദിലെ ബാപ്പുനഗറിൽ നിന്നുള്ള ഷാനവാസ്ഖാൻ പഠാൻ, സൂറത്തിലെ ലിംബായത്തിൽ നിന്നുള്ള അബ്ദുൾ ബഷീർ ഷെയ്ഖ് എന്നിവരാണ് സ്ഥാനാർത്ഥികളെന്ന് ഒവൈസി പ്രഖ്യാപിച്ചു.
‘ഇൻഷാ അല്ലാഹ്, ഗുജറാത്തിലെ ജനങ്ങൾക്ക് ശക്തമായ സ്വതന്ത്ര രാഷ്ട്രീയ ശബ്ദം എഐഎംഐഎം നൽകും. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ രണ്ട് എഐഎംഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്’ എന്നാണ് അസദുദ്ദീൻ ഒവൈസി ട്വിറ്ററിൽ കുറിച്ചത്. കൂടാതെ, അഹമ്മദാബാദിലെ ജമാൽപൂർ-ഖാദിയയിൽ നിന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സാബിർ കബ്ലിവാലയെയും ദലിലിംഡ (എസ്സി) സീറ്റിൽ നിന്ന് ദലിത് വിഭാഗത്തിലെ കൗശിക പർമറെയും സൂറത്ത്-ഈസ്റ്റിൽ നിന്ന് വസീം ഖുറേഷിയെയും പാർട്ടി മത്സരിപ്പിക്കുന്നു.
2012-ൽ, തന്നെ ഒഴിവാക്കി കോൺഗ്രസ് സമീർഖാൻ പത്താനെ മത്സരിപ്പിച്ചതോടെ 60 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള ജമാൽപൂർ-ഖാദിയയിൽ നിന്ന് കബ്ലിവാല സ്വതന്ത്രനായി മത്സരിച്ചിരുന്നു. എന്നാൽ വോട്ടുകളുടെ വിഭജനം മണ്ഡലത്തിൽ ബിജെപിയുടെ ഭൂഷൺ ഭട്ടിന്റെ വിജയത്തിന് കാരണമായി എന്ന് പാർട്ടി വിലയിരുത്തി. 2017 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ ഖേദാവാലയെ പിന്തുണച്ച് കബ്ലിവാല തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു.
Comments