കൊൽക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട പ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലാണ് സംഭവം. വീഴ്ചയിൽ യാത്രക്കാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൗറയിൽ നിന്ന് മാൽഡയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടയിൽ വാക്കുതകർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായി സഹയാത്രികനെ തള്ളിയിടുകയായിരുന്നു.
തുടർന്ന് റെയിൽവേ പോലീസിന്റെ പരിശോധനയ്ക്കിടെയാണ് യാത്രക്കാരൻ പരിക്കേറ്റ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. രാംപൂർഹട്ട് സ്വദേശി സജൽ ഷെയ്ഖ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് പകർത്തിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Comments