ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്ത ഹൈബ്രിഡ് ഭീകരൻ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരനായ ഇമ്രാൻ ബഷീർ കൊല്ലപ്പെട്ടത്. നൗഗാം മേഖലയിൽ ഏകദേശം 78 മണിക്കൂറോളം ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനിടയിൽ മറ്റൊരു ഭീകരൻ ആളുമാറി വെടിവെക്കുകയായിരുന്നു. തുടർന്ന് ഇമ്രാന് വെടിയേൽക്കുകയായിരുന്നു.
ഇയാളുമായി ബന്ധമുള്ള വിവിധയിടങ്ങളിലും ഒളിത്താവളങ്ങളിലും സേന തിരച്ചിൽ നടത്തുന്നുണ്ട്. ഒളിത്താവളത്തിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തിരച്ചിൽ ഇപ്പോഴും തുടരുന്നതായി കശ്മീർ പോലീസ് അറിയിച്ചു. കശ്മീരി പണ്ഡിറ്റിന് നേരെ വെടിയുതിർത്തതിന് അടുത്താണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
ജമ്മുവിൽ ഭീകര സാന്നിധ്യം വർദ്ധിക്കുകയാണ്. ഷോപ്പിയാനിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഭീകരനായ നസീർ മുഹമ്മദ് കൊല്ലപ്പെട്ടിരുന്നു. ഇയാൾ ഷോപ്പിയാൻ സ്വദേശിയാണ്. അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ജെയഷെ-ഇ-മുഹമ്മദ് ഭീകരരെ ഈ മാസം ആദ്യം വധിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് രണ്ട് പേരേ കൊലപ്പെടുത്താനായത്.
Comments