ലക്നൗ: ഉത്തർപ്രദേശിൽ സർക്കാർ കോളേജ് ഭൂമിയിൽ അനധികൃതമായി മസ്ജിദ് നിർമ്മാണം. അസംഗഡിലെ സർക്കാർ പോളി ടെക്നിക് കോളേജ് ഭൂമിയിലാണ് അനധികൃതമായി മസ്ജിദ് നിർമ്മിക്കുന്നത്. സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ മാസമാണ് കോളേജിന് സമീപമായി മസ്ജിദ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ മസ്ജിദ് നിർമ്മിക്കുന്നത് കോളേജ് ഭൂമിയിലാണെന്ന സംശയം തോന്നിയ ചിലർ ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. ഇതോടെ സർക്കാർ ഭൂമി കയ്യേറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് കണ്ടെത്തി. ഇതോടെ പ്രദേശവാസികളിൽ ചിലർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് കോളേജ് അധികൃതർ വഴങ്ങിയില്ല. കോളേജിലെ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വിശ്വ ഹിന്ദു പരിഷത്, ബജ്രംഗ്ദൾ പ്രവർത്തകരാണ് പോലീസിനും അധികൃതർക്കും പരാതി നൽകിയത്. മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം നിർത്തിവയ്ക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പുറമേ നിർമ്മിതി പൊളിച്ച് നീക്കണമെന്നും. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും ഹിന്ദു സംഘടനാ പ്രവർത്തകർ അറിയിച്ചു.
Comments