ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ദേശീയ പാത – 15, ട്രാൻസ് അരുണാചൽ ഹൈവേകൾ (എൻഎച്ച് 13/എൻഎച്ച് 215 ) എന്നിവയ്ക്കായി കേന്ദ്രം അനുമതി നൽകി. ചൈനയുടെ അതിർത്തിക്ക് സമീപമുള്ള മേഖലകളിലാണ് പുതിയ ഹൈവേകൾ വരുന്നത്. പദ്ധതി പ്രകാരം 2,178 കിലോമീറ്റർ നീളത്തിൽ ആറ് ഇടനാഴികൾ നിർമ്മിക്കും. പുതിയ പദ്ധതിക്കായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.
സൈനികർക്കും സായുധ സേനയ്ക്കും അതിർത്തി പ്രദേശങ്ങളിലേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനും അവരുടെ യന്ത്ര സാമഗ്രികളുടെ ഗതാഗതം സുഗമമാക്കുന്നതിനും ഹൈവേ സൗകര്യങ്ങൾ കൂടുതൽ സഹായമാകുമെന്നും വിലയിരുത്തലുണ്ട്. ട്രാൻസ് അരുണാചൽ ഹൈവേകളുടെയും എൻഎച്ച് 15 ന്റെയും നിർമാണം ഇതിനോടകം ആരംഭിച്ചു. അതിർത്തി വരെ മൂന്ന് പ്രധാന സ്ട്രെച്ചുകളാണ് പദ്ധതിപ്രകാരം വികസിപ്പിക്കുക.
ഇറ്റാഖോല-സെയ്ജോസ-പാക്കെ, കെസാൻഡ്- സെപ്പ, ചയാങ്താജോ- സാങ്ഗ്രാം-പാർസി എന്നീ റോഡുകൾ 391 കി.മീ, കനുബാരി- ലോംഗ്ഡിംഗ് 404 കി.മീ, അകാജൻ- പാംഗോ ജോർജിംഗ് 398 കി.മീ, ഗോഗമുഖ് താഹില ടാറ്റോ, 285കി.മീ, തവാങ് – നെലിയ 402 കി.മീ, പാസിഘട്ട് ബിഷിംഗ് 298 കി.മീ എന്നിങ്ങനെയാണ് റോഡുകളുടെ നിർമാണം നടക്കാനിരിക്കുന്നത്.
Comments