ഡെറാഡൂൺ: പുരാണങ്ങളെ ക്ഷേത്രരൂപത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ഇന്ത്യയുടെ സംസ്കാരിക തീർത്ഥയാത്രകളേയും വിനോദസഞ്ചാരത്തേയും ഒരു പോലെ ആകർഷിക്കുന്ന കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി പ്രമാണിച്ചുള്ള കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തെ തുടർന്നുള്ള അവലോകന യോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ സന്ദർശനം ആത്മവിശ്വാസം വർദ്ധിപ്പിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ മനുസരിച്ച് സംസ്ഥാനത്തെ ലോക ശ്രദ്ധയിലെത്തിക്കാൻ തീർത്ഥാടന കേന്ദ്രങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കും. ഒപ്പം പുരാണഇതിഹാസങ്ങളെ കോർത്തിണക്കി സന്ദർശകർക്ക് വിവരങ്ങൾ നൽകുന്ന കേന്ദ്രങ്ങളെന്നതാണ് ഇനി ലക്ഷ്യം. പുരാണ ക്ഷേത്രങ്ങൾ സ്ഥാപി ക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരംഭിച്ചെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
ഉത്തരാഖണ്ഡിലേയ്ക്ക് ചാർധാം യാത്രയ്ക്കായി വരുന്നവർക്കുള്ള സൗകര്യമാണ് വർദ്ധിപ്പിക്കുക. പുരാണങ്ങളിലെ എല്ലാ അന്ത:സത്തയും ഉൾക്കൊണ്ടുകൊണ്ടാകണം തീർത്ഥാടകർ മടങ്ങേണ്ടതെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. പുരാണ പ്രസിദ്ധമായ ക്ഷേത്രങ്ങൾക്കൊപ്പം സന്യാസി സമൂഹത്തിന്റെ കേന്ദ്രങ്ങളും സംരക്ഷിക്കപ്പെടാനുള്ള പദ്ധതി അതിവേഗം നടപ്പാക്കും. ജനങ്ങളുടെ ആരാധനാ സമ്പ്രദായത്തെ ഉറപ്പിക്കാൻ തീർത്ഥാടക കേന്ദ്രങ്ങൾ പ്രധാന ഉപാധിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയി രുന്നുവെന്നും ധാമി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഏല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സംസ്ഥാനത്തെ വിവിധ തീർത്ഥാടക കേന്ദ്രങ്ങളുടെ വിവരങ്ങൾ കൈമാറുന്നതിൽ ഏകോപനം വേണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായും ധാമി പറഞ്ഞു. മാനസ് ഖണ്ഡ് മന്ദിർ മാലാ മിഷൻ എന്ന കാളി കുമാവൂ മേഖലയിലെ പദ്ധതിയുടെ പൂർത്തീകരണമാണ് ആദ്യഘട്ടമായി അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്നും ധാമി പറഞ്ഞു.
എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും യുവാക്കളേയും വിദ്യാർത്ഥികളേയും ആകർഷി ക്കാൻ പ്രത്യേക പാക്കേജുകൾ നടപ്പാക്കും. ആദ്ധ്യാത്മിക വിനോദസഞ്ചാരം പ്രോത്സാഹി പ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ച പദ്ധതികൾ ചർച്ച ചെയ്തെന്നും പുഷ്ക്കർ സിംഗ് ധാമി പറഞ്ഞു.
Comments