റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരർക്ക് വെടിമരുന്നും ആയുധങ്ങളും മരുന്നും എത്തിച്ച് നൽകിയിരുന്ന എട്ട് താവളങ്ങൾ തകർത്ത് സുരക്ഷാ സേന. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്താനായത്. കഴിഞ്ഞ രണ്ട് വർഷമായി ബസ്തർ പ്രദേശത്ത് ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്ന താവളങ്ങളാണ് തകർത്തതെന്ന് പോലീസ് വ്യക്തമാക്കി.
യൂണിഫോം, ഷൂസ്, സ്ഫോടക വസ്തുക്കൾ തുടങ്ങിയവയും ഭീകരർക്ക് കൈമാറിയിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഐജി പി സുന്ദർരാജ് പറഞ്ഞു. അന്തർ സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഭീകകരുടെ വിതരണ ശൃംഖല തകർക്കുകയാണ് ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 43 സുരക്ഷാ ക്യാമ്പുകൾ തുറന്നതായും മികച്ച രീതിയിൽ പ്രതിരോധിക്കാൻ കഴിയുന്നുണ്ടെന്നും ഐജി പറഞ്ഞു.
Comments