എറണാകുളം: ചതിയിൽപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച കേസിൽ സംവിധായകയ്ക്കും, ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ കോടതിയെ സമീപിച്ച് യുവാവ്. ചിത്രത്തിന്റെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയിൽ നൽകി. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെയാണ് യുവാവ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ട്രെയിലർ പുറത്തുവിട്ടത്. ഇതിന് പുറമേ ഇത് സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഇതോടെയാണ് പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചത്.
സംഭവത്തിൽ യുവാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിയിൽ കാര്യമായ നടപടിയൊന്നും എടുത്തില്ലെന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ പരാതിയിൽ വിഴിഞ്ഞം പോലീസാണ് കേസ് എടുത്തിട്ടുള്ളത്.
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയെയാണ് ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചത്. കരാറിൽ ഒപ്പിട്ട ശേഷമാണ് താൻ അഭിനയിക്കുന്നത് അശ്ലീല ചിത്രമാണെന്ന് യുവാവ് അറിഞ്ഞത്. തുടർന്ന് പിന്മാറാൻ ശ്രമിച്ചു. എന്നാൽ പിന്മാറിയാൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Comments