ശ്രീനഗർ: ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കിൽ കണ്ടെത്തിയതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിച്ച് സൈന്യം. ദീപാവലി ദിവസമാണ് ജമ്മുകശ്മീർ പോലീസ് സംഘം സംശയാസ്പദമായി കണ്ട ചാക്ക് പരിശോധിച്ചത്. ഭീകരാക്രമണ സാദ്ധ്യതാ മുന്നറിയിപ്പുള്ളതിനാൽ ജമ്മുകശ്മീരിലെ പരിംപോറയിലാണ് തുടർന്ന് സൈന്യവും രംഗത്തെത്തി വ്യാപകമായ പരിശോധന ആരംഭിച്ചത്.
തലസ്ഥാന നഗരമായ ശ്രീനഗറിനടുത്ത് വനപ്രദേശങ്ങളുള്ള മേഖലയിലാണ് ചാക്കിൽ യൂറിയയും ഗ്യാസ് സിലിണ്ടറും കണ്ടെത്തിയത്. ബോംബ് നിർമ്മാണ വുമായി ബന്ധപ്പെട്ട് അനുബന്ധ സാധനങ്ങളെന്ന നിലയിൽ പരിസരത്ത് ഭീകരർ തമ്പടിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം.
ഇന്നലെ റാംബെൻ മേഖലയിൽ ഭീകകരുടെ ഒളിത്താവളം കണ്ടെത്തിയ സൈന്യ വും പോലീസും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടു ത്തിരുന്നു. രാഷ്ട്രീയ റൈഫിൾസിന്റെ 22-ാം ബറ്റാലിയനാണ് മേഖലയിൽ റെയ്ഡ് നടത്തിയത്.
Comments