കൊച്ചി: നീതി വൈകുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതികെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി.
കുടുംബ കോടതിയിലെ കേസ് തീർപ്പാക്കാൻ കാലതാമസം നേരിടുന്നുവെന്നു ആരോപിച്ചാണ് ചിറ്റൂർ സ്വദേശിയായ വിനു ആന്റണിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാളെ എറണാകുളം സെൻട്രൽ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെയാണ് സംഭവം. കുടുംബകോടതിയിൽ നിന്ന് നേരത്തെ വിവാഹമോചനം നേടിയ ആളാണ് യുവാവ്. ഭാര്യക്കും മക്കൾക്കും മാസം 25,000 രൂപ ജീവനാശം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് യുവാവ് ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു.ഈ ഹർജിയിൽ വിനു ആന്റണി പ്രതീക്ഷിച്ചത് പോലെയുള്ള തീരുമാനമുണ്ടായില്ല. ഇതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
Comments