അബുദാബി : ഉദ്ഘാടന ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ. ഇന്ത്യയടക്കം 27 പവലിയനുകൾ ആണ് ഇവിടെ സന്ദർശകർക്കായി കാത്തിരിക്കുന്നത്. നാൽപത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകളുടെ വിസ്മയപ്രകടനങ്ങളും ഗ്ലോബൽ വില്ലേജിൽ അരങ്ങേറും.
പുതിയ ഒട്ടേറെ ആകർഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തി ഏഴാം സീസണ് തുടക്കമായത് 10,000 ജീവനക്കാരാണ് ഗ്ലോബൽ വില്ലേജിൽ സേവന സന്നദ്ധരായിട്ടുള്ളത്. 90ലേറെ പേർ സാംസ്‌കാരിക മേഖലയെയും പ്രതിനിധീകരിക്കുന്നു. ഇന്ത്യയടക്കം 27 പവലിയനുകളാണ് അണിനിരന്നിട്ടുള്ളത്. ഇതിൽ ഖത്തറും ഒമാനും ആദ്യമായി ഇത്തവണ പവലിയനുകളൊരുക്കി. ആകെ 3,500 ഷോപ്പിംഗ് ഔട്ട്‌ലറ്റുകളാണുള്ളത്. ഇതിൽ 43 എണ്ണം ഏഷ്യൻ രാജ്യങ്ങളുടേതാണ്.
250 ഫൂഡ് ആൻഡ് ബിവറേജ് ഔട്ട്‌ലറ്റുകളാണുള്ളത്. ഇതിൽ 23 എണ്ണം റെസ്റ്റോറന്റ് കഫെകളാണ്. 190 തെരുവു ഭക്ഷണക്കാരും അണിനിരക്കുന്നു. പുതുതായി 50 ഭക്ഷ്യവിഭവങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ഫ്‌ലോട്ടിംഗ് മാർക്കറ്റ്, റെയിൽവേ മാർക്കറ്റ്, ഇന്ത്യൻ ചാറ്റ് ബസാർ, ഫീസ്റ്റാ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ് എന്നിങ്ങനെ അഞ്ച് പ്രമേയങ്ങളിലാണ് ഔട്ട്‌ലറ്റുകൾ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും കലാകാരന്മാർ 200 ലേറെ വിസ്മയ പ്രകടനങ്ങൾ കാഴ്ചവയ്‌ക്കുന്നു. 40,000 ത്തിലേറെ ഷോകളാണ് ഇവിടെ അരങ്ങേറുന്നത്.
40 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 400 ലേറെ കലാപ്രതിഭകളാണ് എത്തിയിട്ടുള്ളത്. 30 ലേറെ അക്വാ ആക് ഷനിൽ ആകെ സ്റ്റൻഡ് ക്രൂ , 16 ലേറെ ടൺ ഫയർ വർക്കുകൾ ആകാശത്ത് വർണക്കുടകൾ സമ്മാനിക്കും. ഇവയ്‌ക്ക് പുറമെ 175ലേറെ റൈഡുകൾ, ഗെയിംസ്, എന്നിവയും പരിപാടിയുടെ മാറ്റ് കൂട്ടും. കൂടാതെ ഹൗസ് ഫിയർ, ബിഗ് ബലൂൺ, റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്, ഹാപ്പി ഫാമിലി മൂവി, മിറേർസ് ഇൻ ദ് മാർവലസ് മിറർ മെയ്‌സ് എന്നിവയും സന്ദർശകർക്കായി കാത്തിരിക്കുന്നു.
Comments