ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു യുവതിയെ ആൾമാറാട്ടം നടത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ ഭർതൃസഹോദരനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷജാപൂർ സ്വദേശിയായ ഷെയ്ഖ് സാഹിദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
ഭോപ്പാൽ സ്വദേശിനിയായ യുവതി വിവാഹ മോചിതയായിരുന്നു. ബന്ധം വേർപെടുത്തി അടുത്ത ബന്ധുവിനൊപ്പം താമസിക്കുന്നതിനിടെയാണ് ഷെയ്ബ് സാഹിദുമായി യുവതി അടുപ്പത്തിലാകുന്നത്. ഹിന്ദു പേരായിരുന്നു ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി.
ഇക്കാര്യം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ എതിർപ്പുമായി രംഗത്ത് എത്തി. എന്നാൽ യുവതി ഇയാൾക്കൊപ്പം പോകുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് യുവാവ് അന്യമതസ്ഥനാണെന്ന് യുവതി അറിഞ്ഞത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
Comments