പത്തനംതിട്ട : കാർ വാങ്ങി നൽകാം എന്ന പേരിൽ യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ. കോന്നി സ്റ്റേഷനിലെ ബിനുകുമാറെന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ വാങ്ങിയ കാർ പണയം വച്ച് 10 ലക്ഷം രൂപ വീണ്ടും ഇയാൾ വാങ്ങിയെന്നും യുവതി പരാതിയിൽ പറയുന്നു.
ബിനു കുമാർ പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇതിന് പുറമെ കോന്നി സ്റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽ നിന്ന് 40,000, 50,000 എന്നിങ്ങനെയാണ് ഇയാൾ വാങ്ങിയിരുന്നത്.
ദേവസം ബോർഡ് സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയോട് ഇയാൾ 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബിനുവിനെതിരെ ഇവരും പരാതിയുമായി എത്തുകയായിരുന്നു. പരാതി വന്നതോടെ ബിനു കുമാർ ജോലിക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. കോന്നിയിൽ ജോലി ചെയ്യവേയാണ് ഇയാൾ കൂടുതൽ പേരെ പറ്റിച്ചിരിക്കുന്നത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ബിനുകുമാറിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുടാതെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കോടതിയും ഉത്തരവ് ഇട്ടിട്ടുണ്ട്.
Comments