ലക്‌നൗ: പോലീസുകാരന്റെ മകളെ പ്രണയം നടിച്ച് വഞ്ചിച്ച യുവാവ് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നതായി പരാതി. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷാരൂഖ് ഖാൻ എന്ന യുവാവാണ് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെച്ച് ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് നിർബന്ധിച്ചത്.
യുപിയിലെ അംറോഹ സ്വദേശിയാണ് ഷാരൂഖ്. ഇസ്ലാമിലേക്ക് മാറിയില്ലെങ്കിൽ അശ്ലീല ചിത്രങ്ങൾ പുറത്തുവിടുമെന്നും പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും തലയറുക്കുമെന്നുമായിരുന്നു യുവാവിന്റെ ഭീഷണി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.
ഫേസ്ബുക്ക് വഴിയാണ് യുവാവുമായി പെൺകുട്ടി പരിചയത്തിലായത്. പ്രണയം നടിച്ച് പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയും യുവാവിന്റെ സ്വദേശമായ അംറോഹയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതോടെ പെൺകുട്ടിയോട് ഇസ്ലാമിലേക്ക് മാറണമെന്നും അതിന് ശേഷം ഷാരൂഖിനെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ പെൺകുട്ടി വീട്ടുകാരെ വിളിച്ച് താൻ അപകടത്തിലാണെന്ന് അറിയിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് ഭീഷണിയുമായി ഷാരൂഖ് എത്തിയത്.
ഇസ്ലാമിലേക്ക് മാറാൻ പെൺകുട്ടി തയ്യാറായില്ലെങ്കിൽ എല്ലാവരുടെയും തലയറുക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. പെൺകുട്ടിയെ വിവാഹം ചെയ്യാൻ മറ്റാരെങ്കിലും വന്നാൽ അവനെയും കൊല്ലുമെന്ന് ഷാരൂഖ് ഭീഷണിപ്പെടുത്തി. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ മൂന്ന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ യുവാവ് പോസ്റ്റ് ചെയ്തുവെന്നും പിതാവ് പറയുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന ഷാരൂഖിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Comments