തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസ് എടുത്തത്. നെടുമങ്ങാട് പോലീസിന്റേതാണ് നടപടി. അപകടനില തരണം ചെയ്ത ഗ്രീഷ്മ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെയാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. പോലീസ് സ്‌റ്റേഷനിലെ ശുചി മുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ യുവതിയോട് പോലീസുകാർ കാര്യം തിരക്കി. ഇതോടെ താൻ അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി ഗ്രീഷ്മ വ്യക്തമാക്കുകയായിരുന്നു.
ഇന്ന് ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ, ജയിലിലേക്കോ മാറ്റിയേക്കും. റിമാൻഡിലായ ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പോലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും.
അതേസമയം സംഭവത്തിൽ ഗ്രീഷ്മയുൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരാണ് മറ്റ് പ്രതികൾ. കൊലയ്‌ക്ക് പിന്നാലെ ഇരുവരും ചേർന്നാണ് തെളിവുകൾ നശിപ്പിച്ചത്. ഇതിലാണ് അറസ്റ്റ്.
Comments