ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. അനന്തനാഗിലെ സെംതാൻ ബിജ്ബെഹാര പ്രദേശത്താണ് ഏറ്റുമുട്ടൽ. സൈന്യം ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുപ്വാര പ്രദേശത്ത് പാകിസ്താൻ ഭീകരനെ സൈന്യം വധിച്ചിരുന്നു. നേരത്തെ ഷോപ്പിയാൻ ജില്ലയിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിലായി നാല് പേരെയും വധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ജമ്മുകശ്മീർ പോലീസും സുരക്ഷാ സേനയും തമ്മിൽ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ വധിച്ചിരുന്നു. നസീർ അഹമ്മദ് ഭട്ട് എന്ന ഭീകരനെയാണ് വധിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്. പരിശോധനയ്ക്കിടയിൽ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. റൈഫിളുകൾ ഉൾപ്പെടെ കണ്ടെടുത്തിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി വ്യക്തമാക്കി.
Comments