മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ എക്സ് സുരക്ഷാ വൈ പ്ലസ് സുരക്ഷയാക്കി ഉയർത്താനാണ് ഏക്നാഥ് ഷിൻഡെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. താരത്തിന് വധഭീഷണി നിൽക്കുന്നതിനാലാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്. സായുധരായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ സൽമാൻ ഖാനെ ഇനി അനുഗമിക്കും.നടന്റെ വസതിക്കും സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുമെന്നാണ് വിവരം.
പഞ്ചാബ് ഗായകൻ സിദ്ധു മുസാവാലയുടെ കൊലപാതകത്തിന് ശേഷം ജയിലടയ്ക്കപ്പെട്ട ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് നടന് വധഭീഷണി ഉയർന്നിരുന്നു.സൽമാനും പിതാവ് സലിം ഖാനും ജൂണിൽ വധഭീഷണി മുഴക്കികൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു.മുസവാലയുടെ ഗതി തന്നെയായിരിക്കും എന്നായിരുന്നു ഭീഷണിക്കത്ത്. ഇതിന് പിന്നാലെ സൽമാന്റെ സുരക്ഷ മുംബൈ പോലീസ് ശക്തിപ്പെടുത്തുകയും ചെയ്തു. സ്വയരക്ഷയ്ക്കു തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസിന് അനുമതിയും നൽകിയിരുന്നു.
വധഭീഷണി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഷ്ണോയിയുടെ സംഘം സൽമാനെ വധിക്കാൻ ശ്രമങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു.2017 ൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിൽ നടന്ന ജന്മദിനാഘോഷത്തിനിടയിലും 2018ൽ പൻവേലിലെ ഫാം ഹൗസിലുമായിരുന്നു വധശ്രമമെന്നാണ് റിപ്പോർട്ട്.
Comments