ന്യൂഡൽഹി: ഭീകരതയ്ക്കെതിരെ ഇന്ത്യ അതിശക്തമായ നിലപാട് തന്നെ സ്വീകരിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനിൽ ഐക്യ രാഷ്ട്ര രക്ഷാസമിതി ഉന്നതതല സംഘത്തിന്റെ മുന്നിലാണ് ദ്രൗപതി മുർമു ആഗോള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നയവും പോരാട്ടവും വിശദീകരിച്ചത്.
ഇന്ത്യ ദശകങ്ങളായി ഭീകരതയുടെ ഇരയാണ്. ഓരോ ദിവസവും ഇന്ത്യ അതി ശക്തമായി ഭീകരരെ പ്രതിരോധിക്കുകയാണ്. ഇന്ത്യ എന്നും യാതൊരു ഒത്തു തീർപ്പില്ലാത്ത സമീപനമാണ് ഇന്ന് വരെ ആഗോളഭീകരതയ്ക്കെതിരെ എടുത്തി ട്ടുള്ളത്. അത് ശക്തമായി തുടരുക തന്നെ ചെയ്യും. രക്ഷാ സമിതിയിൽ ഭീകര തയ്ക്കെതിരെ നടന്ന ചർച്ചകളിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഫലപ്രദമായ നടപടികളിലേയ്ക്ക് നയിക്കുമെന്ന പ്രതീക്ഷ യാണുള്ളതെന്നും മുർമു പറഞ്ഞു.
ഇന്ത്യയിൽ നടന്ന ഐക്യരാഷ്ട്ര രക്ഷാ സമിതിയോഗം വലിയ ചലനമാണ് ആഗോളതലത്തിൽ ഉണ്ടാക്കിയത്. മുംബൈയിലെ ഭീകരാക്രമണം നടന്ന താജ് മഹൽ പാലസ് ഹോട്ടലിൽ നടന്ന അനുസ്മരണ പരിപാടിയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നടത്തിയ പ്രസ്താവന അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളേയും പാകിസ്താനെതിരേയും ചൈനയ്ക്കെതിരേയും തുറന്ന പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചു. ആഗോളതലത്തിലെ സമാധാനത്തിനായി ഇന്ത്യ ഐക്യരാഷ്ട്രരക്ഷാ സമിതിയ്ക്കായി എല്ലാ സഹായവും നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനവും ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.
Comments