ആലപ്പുഴ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ മോഡൽ അനുകരിക്കാൻ ശ്രമിച്ച് പിണറായി സർക്കാർ . കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വീടും, വ്യാപാര സ്ഥാപനങ്ങളുമടക്കം പൊളിച്ചു മാറ്റുന്ന യുപി മോഡലാണ് കേരളവും ഇപ്പോൾ അനുകരിക്കുന്നത് .
ആലപ്പുഴയിലെ ചാരും മൂട് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പുതുപ്പള്ളിപ്പുറം സ്വദേശി ഷൈജുഖാന്റെ കടയാണ് എക്സൈസ് സംഘം ജെ സി ബി ഉപയോഗിച്ച് ഇടിച്ചു തകർത്തത് .
ചാരും മൂട് ജംഗ്ഷനിൽ തട്ടുകടയുടെ മറവിലാണ് കഞ്ചാവ് വിൽപ്പന നടന്നിരുന്നത് . നൂറനാട് റേഞ്ച് ഇൻസ്പെക്ടർ അഖിലാണ് തട്ടുകടയുടെ അടുത്തായി കഞ്ചാവുമായി നിന്ന യുവാവിനെ പിടികൂടിയത് . ചോദ്യംചെയ്യലിൽ തട്ടുകടയുടെ ഉടമ ഷൈജുഖാനാണ് ലഹരി മരുന്ന് നൽകിയതെന്ന് യുവാവ് വ്യക്തമാക്കി .
പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഷൈജുഖാൻ വീടിന്റെയും തട്ടുകടയുടെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത് . അഞ്ഞൂറ് രൂപ നിരക്കിലായിരുന്നു വിൽപ്പന . തുടന്ന് പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന കടയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കാട്ടി എക്സൈസ് പഞ്ചായത്ത് ഭരണസമിതിയ്ക്ക് കത്ത് നൽകി . ഇത് ഭരണസമിതി അംഗീകരിച്ചതോടെയാണ് കട പൊളിച്ചു മാറ്റിയത്.
Comments