തിരുവനന്തപുരം:മ്യൂസിയം പരിസരത്തെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ.മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം പരിസത്ത് വെച്ച് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി.
എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചായിരുന്നു അന്വേഷണം.
യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്ത് വീട്ടിൽ കയറിയ ആളും ഒന്നു തന്നെ എന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ആദ്യം രണ്ട് സ്ഥലങ്ങളിലും എത്തിയത് ഒരാളാണെന്ന് യുവതി പറഞ്ഞെങ്കിലും പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.എന്നാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാന്വേഷണത്തിന്റെയും ഒടുവിൽ രണ്ടുപേരും ഒരാൾ എന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തുകയായിരുന്നു.
Comments