ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ മുഖ്തർ ഭട്ടും ഉൾപ്പെടുന്നതായി എഡിജിപി വിജയ് കുമാർ വ്യക്തമാക്കി.പ്രദേശത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
എകെ-74 റൈഫിൾ, എകെ-56 റൈഫിൾ, പിസ്റ്റൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരർ സിആർപിഎഫിലെയും എഎസ്ഐയെയും രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെയടക്കം കൊ്ലപ്പെടുത്തിയ കേസിലുൾപ്പെടെ നിരവധി കേസിലെ പ്രതികളാണ്. ജമ്മുകശ്മീരിലെ അനന്തനാഗിലെ സെംതാൻ ബിജ്ബെഹാര പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുപ്വാര പ്രദേശത്ത് പാകിസ്താൻ ഭീകരനെ സൈന്യം വധിച്ചിരുന്നു. നേരത്തെ ഷോപ്പിയാൻ ജില്ലയിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിലായി നാല് പേരെയും വധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ജമ്മുകശ്മീർ പോലീസും സുരക്ഷാ സേനയും തമ്മിൽ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ വധിച്ചിരുന്നു. നസീർ അഹമ്മദ് ഭട്ട് എന്ന ഭീകരനെയാണ് വധിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്. പരിശോധനയ്ക്കിടയിൽ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. റൈഫിളുകൾ ഉൾപ്പെടെ കണ്ടെടുത്തിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി വ്യക്തമാക്കി.
Comments