മാണ്ഡ്യ: ശ്രീരംഗപട്ടണം ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് മുകളിലാണെന്നും ഭൂമി വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയിലേയ്ക്ക്.
അഭിഭാഷകൻ രവിശങ്കർ മുഖേന ബംഗളൂരു ഹൈക്കോടതിയെയാണ് സമീപിക്കുക . ബജ്റംഗ് ദൾ ഇതിനവശ്യമായ രേഖകൾ ശേഖരിച്ച് അഭിഭാഷകർക്ക് നൽകുന്നുണ്ട്. മുദൽബാഗിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന്റെ പേരിൽ ആദ്യ ഘട്ടത്തിൽ 108 ഭക്തരാണ് ഹർജി സമർപ്പിക്കുന്നതെന്ന് പ്രസിഡന്റ് മഞ്ജുനാഥ് പറഞ്ഞു. 108 എന്ന സംഖ്യ ഹിന്ദുക്കൾക്ക് ശുഭകരമാണ്, അതിനാൽ 108 ഹനുമാൻ ഭക്തരാണ് ഹൈക്കോടതിയിൽ കേസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദ് മുമ്പ് ഹനുമാൻ ക്ഷേത്രമായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. മൈസൂർ ഗസറ്റിലെ പരാമർശം ഉൾപ്പെടെ നിരവധി രേഖകളുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും നിരവധി ബ്രിട്ടീഷ് എഴുത്തുകാർ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും ഹൈന്ദവ സംഘടനകൾ പറയുന്നു. മസ്ജിദ് നിൽക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ രീതി ഇസ്ലാം പള്ളിയുടേതല്ലെന്നും മഞ്ജുനാഥ് പറഞ്ഞു.
Comments