നൂഡൽഹി : ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ജയിലിൽ കഴിയുന്ന എഎപി നേതാവ് സത്യേന്ദർ ജെയിനുമായി തിഹാർ ജയിൽ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരിക്കുന്നത്. ഇഡിയാണ് സത്യേന്ദറിന് ഉദ്യോഗസ്ഥർ പരിഗണന നൽകുന്നുണ്ടെന്ന് തിങ്കളാഴ്ച പ്രത്യേക കോടതിയെ അറിയിച്ചത്.
ഇതിനു പുറമെ ഇതിന്റെ തെളിവുകളും ഇഡി കോടതിയിൽ ഹാജരാക്കി. ജയിലിൽ കഴിയുന്ന സത്യേന്ദറിന് പുറത്ത് നിന്നെത്തിയ അജ്ഞാതൻ ബോഡി മസ്സാജ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇഡി കോടതിയിൽ സമർപ്പിച്ചത്. ഇയാൾക്ക് ജയിലിൽ പ്രത്യേക ഭക്ഷണം നൽകയിരുന്നു.
ഈ കേസിലെ കൂട്ടുപ്രതിയായ അങ്കുഷ് ജെയ്നിന്റെ സെൽ അജ്ഞാതർ വൃത്തിയാക്കാൻ എത്തി തുടങ്ങിയ കാര്യങ്ങളും ഇഡി കോടതിയെ അറിയിച്ചു.തിഹാർ ജയിലിന്റെ നടത്തിപ്പ് ഡൽഹി ജയിൽ വകുപ്പിനാണ്. നിലവിലെ സാഹചര്യത്തിൽ ഇഡിയുടെ കണ്ടെത്തൽ ശരിയാണെങ്കിൽ വലിയ രീതിയിലുള്ള നിയമ ലംഘനമാണ് തിഹാർ ജയിലിൽ നടന്നിരിക്കുന്നത്.
ഇതിന് പുറമെ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനും സത്യേന്ദർ ജെയിനും എതിരെ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചിരുന്നു. 2019 ൽ സത്യേന്ദർ ജെയിന് സുകേഷ് 10 കോടി രൂപ നൽകിയെന്നാണ് കത്തിൽ താരം ആരോപിക്കുന്നത്. കുടാതെ ചന്ദ്രശേഖറിന് പാർട്ടിയിൽ പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനത്തിൽ 50 കോടിയിലധികം രൂപ എഎപിക്ക് നൽകിയെന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ സഹായിച്ചെന്നും കത്തിൽ ഇവർ വ്യക്തമാക്കുന്നു.
Comments