കണ്ണൂർ; കൂത്തുപറമ്പിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായി. കടുത്ത വയറുവേദനയെ തുടർന്ന് വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനത്തിനിരയാക്കിയത് പിതാവാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് പോയ ഇയാളെ കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപൂർവ്വം വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് നാളെ രേപ്പെടുത്തും.
പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ചൈൽഡ്ലൈനെ വിവരമറിയിക്കുകയും ചൈൽഡ് ലൈനിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഒരാഴ്ച മുൻപ് ഇയാൾ വിദേശത്തേക്ക് തിരികെ പോയിരുന്നു. ഒരു ബന്ധുവിനെക്കൊണ്ട് നാട്ടിൽ ഒരു അടിയന്തര സാഹചര്യമുണ്ടെന്ന് പറഞ്ഞ് ഫോൺ ചെയ്യിച്ചാണ് ഇയാളെ പോലീസ് നാട്ടിലെത്തിച്ച് പിടികൂടിയത്.പെൺകുട്ടിയുടെ മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments