ന്യൂഡൽഹി : വികസന മേഖലയിൽ കുതിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്കൊപ്പം നീങ്ങാൻ തയ്യാറായി 768 സ്ഥാപനങ്ങൾ. നവീന സാങ്കേതിക കാര്യങ്ങൾ സഹകരിച്ച് ചെയ്യാനുള്ള ആഹ്വാനത്തിന് ആവേശകരമായ പിന്തുണ ലഭിക്കുന്നതായാണ് റെയിൽവേ അറിയിക്കുന്നത്. റെയിൽവേ ഇന്നോവേറ്റീവ് പോർട്ടലിൽ ഇതുവരെ ആശയങ്ങൾ പങ്കുവെച്ചവരുടെ എണ്ണമാണ് പുറത്തുവിട്ടത്.
13 വ്യത്യസ്തവും നൂതനവുമായ ആശയങ്ങളാണ് പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. 311 എണ്ണം ഏറെ പ്രചോദനകര വുമാണെന്നും റെയിൽവേ അറിയിച്ചു. എല്ലാ ആശയങ്ങളും രണ്ടു ഘട്ടമായി വ്യത്യസ്ത സമിതികൾ പരിശോധിക്കും. ഇന്നോവേഷൻ ചലഞ്ച് എന്ന പേരിൽ ഒരു പരിപാടി നിലവിൽ തീരുമാനിച്ചുവെന്നും റെയിൽവേ അറിയിച്ചു.
9 നൂതന ആശങ്ങളുടെ വിശകലനം ആദ്യഘട്ടമായി നടന്നു. 7 ആശയങ്ങളുടെ വിശകലനത്തിന്റെ രണ്ടാം ഘട്ടവും പൂർത്തിയായി. ഇതിൽ ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട തീവണ്ടി ബോഗികളുടെ രൂപകൽപ്പനയിലും അതിന്റെ വലുപ്പവും വരെ വിശദീകരിക്കുന്ന ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
വിവിധ സോണുകളിലായി 131 ശിൽപ്പശാലകൾ സംഘടിപ്പിക്കപ്പെട്ടതായി റെയിൽവേ അറിയിച്ചു. ഇതിലൂടെ 1560 സ്റ്റാർട്ടപ്പുകളാണ് പദ്ധതികളുമായി മുന്നോട്ട് വന്നതെന്ന് റെയിൽവേ അറിയിച്ചു .വിവിധ പദ്ധതികൾ ആരംഭിക്കു ന്നതിനായി പലരും നിർദ്ദേശിച്ച 10 സ്ഥലങ്ങൾ ഉദ്യോഗസ്ഥരും വിദഗ്ധരും പരിശോധിച്ചെന്നും റെയിൽവേ അറിയിച്ചു.
ഉപയോഗ ശൂന്യമായ ട്രെയിൻ ബോഗികൾ ഉപയോഗിച്ച് ഭക്ഷണ വിതരണ കേന്ദ്രങ്ങൾ , ലോഡ്ജുകൾ , കടകൾ തുടങ്ങിയവ ഇന്ത്യൻ റെയിൽവെ ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ റെയിൽവെ സ്റ്റേഷനിൽ ആരംഭിച്ചതോടെ വലിയ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
Comments