ഇസ്ലാമാബാദ്: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പണ്ടാരോ പറയുന്നത് കേട്ടിട്ടില്ലേ. മറ്റൊരാളോട് ഇഷ്ടം തോന്നുന്നത് പലവിധകാരണങ്ങൾ കൊണ്ടാവാം. സൗന്ദര്യമോ, പെരുമാറ്റമോ, വ്യക്തിത്വമോ, അങ്ങനെ എങ്ങനെ വേണമെങ്കിലും അത് സംഭവിക്കാം. അഭിനയം കണ്ട് നടന്മാരോടും നടിമാരോടും ആകർഷണം തോന്നി ചിലർ പ്രണയാഭ്യർത്ഥന നടത്തുന്ന വാർത്തകൾ കണ്ടിട്ടില്ലേ.
എന്നാൽ പാകിസ്താൻ സ്വദേശിനിയായ ഖദീജ എന്ന 17 കൗമാരക്കാരിയുടേത് അൽപ്പം വ്യത്യസ്തമായ പ്രണയകഥയാണ്. അവൾ തന്റെ കാമുകനെ കണ്ടെത്തിയത് വീട്ടിൽ നിന്നും തന്നെയാണ്. കാർ പഠിക്കുന്നതിനായി ഖദീജയുടെ പിതാവ് അവളെ വീട്ടിലെ കാർ ഡ്രൈവറുടെ സമീപമെത്തിച്ചതോടെയാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്.
അവളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ 21 കാരനായ ഫർഹാനെയാണ് പിതാവ് ചുമതലപ്പെടുത്തിയത്. അങ്ങനെ ഇരുവർക്കും ഒരുപാട് സമയം ഒന്നിച്ച് ചിലവഴിക്കാൻ അവസരം ലഭിച്ചു.ഫർഹാൻ കാർ ഓടിക്കുന്നത് അവൾ സസൂക്ഷ്മം നിരീക്ഷിച്ചു. ഒടുവിൽ അവൾ അവനോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ഫർഹാന്റെ വ്യക്തിത്വമോ സൗന്ദര്യമോ ഒന്നും തന്നെയല്ല കദീജയെ ആകൃഷ്ടയാക്കിയത്. ഫർഹാൻ കാറിന്റെ ഗിയർ മാറ്റുന്ന സ്റ്റെലാണ് ആവളെ ആകർഷിച്ചത്.
അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാൻ നല്ല രസമായിരുന്നു. ഈ രസം പതുക്കെ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്ന് ഖദീജ പറയുന്നു. ഇരുവരും മാതാപിതാക്കളുടെ ആശിർവാദത്തോട് കൂടി വിവാഹിതരായെങ്കിലും ഖദീജ ഇതുവരെ ഡ്രൈവംഗ് പഠനം പൂർത്തിയാക്കിയിട്ടില്ലെന്നാണ് ഫർഹാൻ പറയുന്നത്.
Comments