ന്യൂഡൽഹി: തെരുവുനായക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തെരുവുനായക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വ്യവസ്ഥകളുമായി ഒത്തുചേരുന്നില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
പൊതുനിരത്തുകളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകരുതെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.നായകൾക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്നേഹികൾ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.അതിന് കഴിയുന്നില്ലെങ്കിൽ നായകളെ ഷെൽട്ടർ ഹോമുകളിലെത്തിച്ച് അവയ്ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ജസ്റ്റിസുമാരായ എസ്.ബി. ശുക്രെ, എ.എൽ.പൻസാരെ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.
തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവർ മുൻസിപ്പൽ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത്സംരക്ഷിക്കാമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകരുതെന്നാണ് കോടതി നിർദേശിച്ചിരുന്നത്. പൊതുസ്ഥലങ്ങളിൽ വച്ച് നായകൾക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന കോടതി മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയിരുന്നു.ഈ ഉത്തരവ് പുന;പരിശോധിക്കണമെന്നാണ് സുപ്രീംകോടതിയിൽ ഹർജി.
Comments