ലക്നൗ: ചായയിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതയാക്കിയ ശേഷം മാതാവിന്റെ സഹോദര ഭാര്യയെ ബലാത്സംഗം ചെയ്ത് 25 കാരൻ. 42 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത അനന്തരവൻ, പീഡനദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. ഉത്തർപ്രദേശിലെ ഗോണ്ട എന്ന സ്ഥലത്തെ ഛാപിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
യുവതിയെ ചന്തയിൽ വിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയായിരുന്നു പീഡനം. അനന്തരവനെ വിശ്വസിച്ച് വാഹനത്തിൽ കയറിയ യുവതി, ഇയാൾ നൽകിയ ചായ കുടിച്ച് ബോധരഹിതയാവുകയായിരുന്നു.
തുടർന്ന് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തി. വിവിധ വകുപ്പുകൾ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറയുന്നു.
Comments